തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ
കാലം ചെന്നിട്ടും പുളിമരം ശോഷിച്ചില്ലത്രെ. പിടിച്ചുകേറാനാവാത്ത വണ്ണം അതിന്റെ തടി തിടം വെച്ചു. പ്രാചീനമായ പായലുകൾ അതിന്മേൽ പാടുകൾ വരച്ചു. കൊമ്പുകൾ മാനം മുട്ടുവോളം ഇണർച്ചു പൊങ്ങി. ഇണർപ്പുകളിൽ ഉഗ്രവിഷമുള്ള പാമ്പെറുമ്പുകൾ കൂടുവെച്ചു. എങ്കിലും അതിന്മേൽ കേറാൻ പേടിക്കേണ്ടതില്ല. പെണ്ണുങ്ങൾ ചാരിത്രവതികളാണെങ്കിൽ അവരുടെ കെട്ടിയവന്മാരുടെ മുമ്പിൽ പാമ്പെറുമ്പുകൾ മാറിക്കൊള്ളും. പായൽ അവർക്കു വഴുക്കില്ല. പുളിങ്കൊമ്പത്തെ പോതി ചാരിത്രവതികളെ കാക്കുന്നവളാണ്. എന്നിട്ടും ഖസാക്കിലെ പുളിപറിക്കാർ ആ മരം കയറിയില്ല.
അശ്വമേധം
വയലാർ രാമവർമ്മ
ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിന്‍ സിദ്ധികള്‍
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിന്‍ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ധങ്ങള്‍ മുമ്പൊരു
കാടിനുള്ളില്‍ വച്ചെന്റെ പിതാമഹര്‍
കണ്ടതാണീക്കുതിരയെ; കാടുപുല്‍ -
തണ്ട് നല്‍കി വളര്‍ത്തി മുത്തശ്ശിമാര്‍
കാട്ടുചോലകള്‍ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാര്‍
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവ കുടീരങ്ങളില്‍
നൃത്തമാടിയതാണാ കുളമ്പുകള്‍
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങള്‍ തന്‍ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയില്‍
എത്ര കൊട്ടക്കുടകള്‍, യുഗങ്ങളില്‍
കുത്തി നിര്‍ത്തിയ മുത്തണി കൂണുകള്‍
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!!
കുഞ്ചി രോമങ്ങള്‍ തുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാന്‍.
പിന്നെ രാജകീയോന്മത്തസേനകള്‍.
വന്നു നിന്നു പടപ്പാളയങ്ങളില്‍.
ആഗമതത്വ വേദികള്‍ വന്നു പോല്‍.
യോഗദണ്ഡിതിലിതിനെ തളയ്ക്കുവാന്‍.
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ –
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ
ഖസാക്കിന്റെ ഇതിഹാസം
ഓ. വി. വിജയൻ

“മൂത്താര് പറയണം,” ജമ്പറു തുന്നിത്തീരാൻ ഇന്നത്തെ പീടികയിൽ കാത്തിരിക്കുമ്പോൾ നീലി പറഞ്ഞതാണ്. നടുപ്പറമ്പിൽ, ഒരു പറ്റം പിള്ളേരുമായി അപ്പുക്കിളി കൂത്താടുന്നു.
“എനിക്കിത് കാണാമ്പയ്യ,” നീലി പറഞ്ഞു. അവൾ മൂക്കു ചീറ്റിക്കളഞ്ഞു. “മൂത്താരേ, അതെന്റെ മകനാണ്.”
മാധവൻ നായർ ഒന്നും പറഞ്ഞില്ല. അയാൾ തുന്നിക്കൊണ്ടിരുന്നു. ജാള്യത്തോടെ, പിന്നെ വേദനയോടെ, അയാളോർത്തു അപ്പുക്കിളിക്ക് താനൊരു കുപ്പായം തയ്ച്ചു കൊടുത്തത്. വെട്ടുതുണികൾ ചേർന്നു തുന്നി കണങ്കാലോളം വരുന്ന ഒരങ്കിക്കുപ്പായം. മുൻവശത്തു അരിവാളും ചുറ്റികയും ത്രിശൂലവും. പിന്നിൽ ഒരു തുണിസഞ്ചിയിൽ നിന്നു വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിജിയുടെയും ചിത്രങ്ങൾ.
“ഞാമ്പറഞ്ഞ് നോക്കാ, നീലിയേ," അയാൾ പറഞ്ഞു.
“മാധവന്നായരേ, അതൊര് പ്രാന്തനല്ലേ?” രവി ചോദിച്ചു.
“ഒര് മാന്ന്യം.”
“വയസ്സോ?”
“ഇര്‌വത്.”
രവി ആലോചിച്ചു. “എങ്ങന്യാ മാധവന്നായരേ ഇത് ചെയ്യാ?”
“മാഷ് സകായിയ്ക്കണം. ഒന്നും പടിയ്ക്കാനല്ല. അലയാണ്ടിരിയ്ക്കാമ്മാത്രം”
പിറ്റേന്ന് കാലത്ത് മാധവൻനായർ അപ്പുക്കിളിയെയും കൂട്ടി ഞാറ്റുപുരയിലെത്തി. അപ്പുക്കിളിയെ അന്നാണ് രവി സൂക്ഷിച്ചു നോക്കിയത്. ഉന്തിനിന്ന ചുണ്ടുകൾ, പിഞ്ഞാണം പോലെ മങ്ങിയ കണ്ണുകൾ, ഒരു മുക്കാൽ മനുഷ്യന്റെ ഉടല്. പക്ഷേ, കൈകാലുകൾ നന്നേ മുരടിച്ചുപോകയാൽ ആകെ മൊത്തം ഒരു കുട്ടിയുടെ വലിപ്പമേ തോന്നിച്ചുള്ളൂ. ബാല്യമോ യൗവ്വനമോ വാർദ്ധക്യമോ ആ മുഖത്തു തെളിഞ്ഞില്ല.
രാത്രിയുടെ അവസാനയാമത്തിൽ പാണ്ടൻകുതിര ചത്തു. ഖസാക്കിലെ പനങ്കാട്ടിലാണ് അവനെ കുടിവെച്ചത്.
കിഴക്കൻകാറ്റടിക്കുമ്പോൾ ഞൊണ്ടിയുമിരടിയും അവന്റെ കുളമ്പടി കേൾക്കാമത്രേ. പഴണിമല കേറാൻ പോകുന്ന ഷണ്മുഖാനന്ദൻമാർ കാലുതളരുമ്പോൾ അവനെ വിളിച്ചു.
Pale Blue Dot: A Vision of the Human Future in Space
Carl Sagan
Look again at that dot. That’s here. That’s home. That’s us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every “superstar,” every “supreme leader,” every saint and sinner in the history of our species lived there-on a mote of dust suspended in a sunbeam.
The Earth is a very small stage in a vast cosmic arena. Think of the endless cruelties visited by the inhabitants of one corner of this pixel on the scarcely distinguishable inhabitants of some other corner, how frequent their misunderstandings, how eager they are to kill one another, how fervent their hatreds. Think of the rivers of blood spilled by all those generals and emperors so that, in glory and triumph, they could become the momentary masters of a fraction of a dot.
Our posturings, our imagined self-importance, the delusion that we have some privileged position in the Universe, are challenged by this point of pale light. Our planet is a lonely speck in the great enveloping cosmic dark. In our obscurity, in all this vastness, there is no hint that help will come from elsewhere to save us from ourselves.
കുപ്പുവച്ചൻ
ആരെക്കുറിച്ചും ഒന്നും പറയാനില്ലാത്തപ്പോൾ കുപ്പുവച്ചൻ മീൻ പിടിയ്ക്കാനിറങ്ങും. ഒറ്റലുംകൊണ്ട് തോട്ടിലും ചേറ്റിലും ഞാറക്കൊറ്റിയെപ്പോലെ കൊക്കിനടക്കുന്ന കുപ്പുവച്ചനെ വെട്ടിച്ചുപോകാൻ പരൽമീനുകൾക്കു പോലും വിഷമമുണ്ടായിരുന്നില്ല. ജീവനും ഓജസ്സുമുള്ളതത്രയും തന്നെ വെട്ടിച്ചു കടന്നുകളയുന്നു. എങ്കിലും മീൻപിടുത്തം ഒരാശ്വാസമാണ്. വെള്ളത്തിലും ചേറ്റിലും നിഴലിച്ചുകണ്ട ആകാശത്തിനു മീതേ സഞ്ചരിക്കുമ്പോൾ, ശക്തവും സമൃദ്ധവുമായൊരു ജീവിതത്തിന്റെ മങ്ങിയ ഓർമ്മകൾ പരൽമീനുകളെപ്പോലെ കുപ്പുവച്ചനെ തൊട്ടും ഉരസിയും കടന്നു പോയി.
പനകേറ്റക്കാരന്റെ ഇതിഹാസം.

പണ്ട്, പറന്നു പറന്ന് ചിറകുകടയുന്ന നാഗത്താന്മാർ പനങ്കുരലിൽ മാണിക്യമിറക്കിവെച്ചു ക്ഷീണം തീർക്കാറുണ്ടായിരുന്നു. നാഗത്താന്മാർക്കായി പനകേറ്റക്കാരൻ കള്ളു നേർന്നു വെച്ചു. പനഞ്ചോട്ടിലാകട്ടെ, അവൻ കുലദൈവങ്ങൾക്കു തെച്ചിപ്പൂ നേർന്നിട്ടു. ദൈവങ്ങളെയും പിതൃക്കളെയും ഷെയ്ഖ് തമ്പുരാനെയും സ്‌മരിച്ചേ പന കയറുകയുള്ളൂ. കാരണം, പിടിനിലയില്ലാത്ത ആകാശത്തിലേക്കാണ് കയറിപ്പോകുന്നത്. പനമ്പട്ടകളിൽ ഇടിമിന്നലും കാറ്റുമുണ്ട്. പനയുടെ കൂർത്ത ചിതമ്പലുകളിലാണെങ്കിൽ തേളുകളുമുണ്ട്. ആ ചിതമ്പലുകളിലുരഞ്ഞു പനകേറ്റക്കാരന്റെ കയ്യും മാറും തഴമ്പു കെട്ടും. ആ തഴമ്പുകൾ കണ്ടാണ് പെണ്ണുങ്ങൾ ആണിനെയറിഞ്ഞത്. കെട്ടിയവന്മാർ പനങ്കാട്ടിലേയ്ക്ക് പോയാൽ ഉച്ചയ്ക്ക് പെണ്ണുങ്ങൾ ചപ്പലടിക്കാൻ പോകും. ചപ്പലു കത്തിച്ചാണ് കള്ളുകാച്ചി ചക്കര കുറുക്കുക. മാന്തോപ്പിലും തേക്കിൻകാട്ടിലും ചപ്പലടിക്കുമ്പോഴാണ് ലോക വർത്തമാനവും പരദൂഷണവുമൊക്കെ. അട്ടിയട്ടിയായി ഉറങ്ങുന്ന ചപ്പലുകളെ ചൂലു കൊണ്ടു ചികയാൻ പെണ്ണുങ്ങൾ പേടിച്ചില്ല. ചപ്പലിനകത്തെ വിഷത്താന്മാർ ചാരിത്രവതികളെ കൊത്തില്ല. അഥവാ, എന്നെങ്കിലുമൊന്നു പിഴച്ചുപോയെങ്കിൽ ഖസാക്കിലെ സർപ്പശിലകളിൽ ആരുമറിയാതെ ഒരു തുളസിയില വെച്ചേ അവർ ചപ്പലടിയ്ക്കാൻ ചെന്നുള്ളൂ. ഒറ്റപ്പനകളുടെ ചോട്ടിലും അവർ 'തെറ്റു' വെച്ചു. കാരണം, കരിമ്പനയ്ക്ക് കാണാൻ വയ്യാത്തതൊന്നുമില്ല. പണ്ടുപണ്ടൊരു കാലമുണ്ടായിരുന്നു: പുള്ളുവന്റെ പാട്ടുകൾ ഇന്നുമാ കാലത്തെയോർക്കുന്നു. അന്ന് പന കേറേണ്ടതില്ലായിരുന്നു. ചെത്തുകാരനുവേണ്ടി കരിമ്പന കുനിഞ്ഞു കൊടുത്തു. ചെത്തുകാരന്റെ പെണ്ണ് പിഴച്ചതിൽപ്പിന്നെയാണ് അത് കുനിയാതെയായത്.

ഖസാക്കിന്റെ ഇതിഹാസം
ഓ. വി. വിജയൻ
കുടിലിന്റെ മൺചുമരിൽ ആണിയറഞ്ഞ് മാറുതാലിയും ചേറ്റുകത്തിയും കുപ്പുവച്ചൻ അവിടെ തൂക്കിയിട്ടു. ഏറെ താമസിയാതെ വലിയ കറുത്ത ചിലന്തികൾ അവിടെ പറ്റിയിരിപ്പായി. രണ്ടും മൂന്നും ദിവസമടുപ്പിച്ച് അവിടെ അടുപ്പു പുകയില്ല. പിന്നെ കുടിലിന്റെ ഏകാന്തതയിൽ നിന്ന് വെളിമ്പുറങ്ങളുടെ ഏകാന്തതയിലേയ്ക്ക് കുപ്പുവച്ചൻ നടന്നു. അല്ലെങ്കിൽ മലങ്കാറ്റു കൊണ്ട് വെളിമ്പുറങ്ങളിലിരുന്നു. അങ്ങനെ തനിച്ചിരുന്നാൽ ഓർത്തുപോവുക കല്യാണിയുടെ വീടിനെക്കുറിച്ചാണ്.
അവളുടെ അപ്പനുമമ്മയും മരിച്ചു പോയ്ക്കഴിഞ്ഞിരുന്നു. അറയിൽ ഒരു മൂലയിൽ കൂനിയിരുന്ന ഒരു മുത്തി മാത്രമുണ്ട്ആ വീട്ടിൽ. ഒരു തുവർത്തു മാത്രം ചുറ്റി യാക്കരത്തോട്ടിൽ കല്യാണി കുളിച്ചു നിൽക്കുന്നത് കുപ്പുവച്ചനോർത്തു. തുവർത്തു മാത്രം ചുറ്റി, നാരായണിയമ്മയെപ്പോലെ. ഓട്ടുകമ്പനിയിൽ പണിയെടുക്കാൻ വരുന്നവർ ആ കടവിൽത്തന്നെ കുളിയ്ക്കാനിറങ്ങുന്നതും സന്ധ്യമയങ്ങേ ആണില്ലാത്ത ആ വീട്ടിനു മുമ്പിൽ ചുറ്റിക്കറങ്ങുന്നതും അയാളോർത്തു. വീട്ടിൽ തിരിച്ചുചെന്ന് ഉറങ്ങാൻ കിടന്നാലും അതുതന്നെയാണ് മനസ്സിൽ. പിന്നെപ്പിന്നെ മറ്റെല്ലാം തന്നെ കുപ്പുവച്ചന്റെ മനസ്സിൽനിന്നകന്നു. ഒറ്റത്തുവർത്തും ചുറ്റി കല്യാണി മാത്രം അവിടെ നീരാടി. പുറത്ത് മഞ്ഞും കാറ്റും നിറയുമ്പോൾ കുപ്പുവച്ചൻ പായിൽ കമിഴ്ന്നു കിടന്നു. അങ്ങിനെ കൊല്ലം പതിനഞ്ചു കഴിഞ്ഞു.
ഖസാക്കിലെ അത്താണിപ്പുറത്ത് കുപ്പുവച്ചൻ പ്രത്യക്ഷപ്പെടുന്നു. നെറ്റിയിലേയ്ക്ക് വീഴുന്ന നരപടർന്ന ചെമ്പൻ മുടിയും കോട്ടുപല്ലുകൾ കൊഴിഞ്ഞ് ഒട്ടിപ്പിടിച്ച കവിളു മുതൽ കവിളു വരെ പടരുന്ന ചിരിയുമായി കുപ്പുവച്ചൻ അവിടെ കുന്തിച്ചിരുന്നു. എന്നുതൊട്ടാണ് കുപ്പുവച്ചനെ അത്താണിപ്പുറത്തു കണ്ടുതുടങ്ങിയതെന്ന് ഖസാക്കുകാർക്കു പറഞ്ഞുകൂടാ. എന്നും അവിടെത്തന്നെയിരുന്നിരിക്കണം. കഴിഞ്ഞ കാലങ്ങളെ ബന്ധിച്ച കണ്ണികളത്രയും അറ്റു പോയിരുന്നു.
തല കാൽമുട്ടുകൾക്കിടയിലേയ്ക്കിറക്കിവെച്ച് മെലിഞ്ഞൊട്ടിയ കൈകൾ സ്വസ്തികാബദ്ധമാക്കി, വലതുകൈപ്പടം മുറുകെ അടച്ചുപിടിച്ച് കുപ്പുവച്ചൻ അത്താണിപ്പുറത്തിരുന്നു. വരുന്നവർ ആരായാലും കുപ്പുവച്ചൻ കുശലം ചോദിച്ചുകൊള്ളും. ചിലപ്പോൾ, ആ ക്ഷണം നിരസിയ്ക്കപ്പെടുമെന്ന പൂർണ്ണ ബോദ്ധ്യമുണ്ടെങ്കിൽ, അത്താണിപ്പുറത്തു നിന്ന് ചായപ്പീടികയിലേയ്ക്ക് വിളിച്ചുപറയും,
“നമ്മണ്ടെ കണക്കി ഒര് കോട്ടറ് കൊടുത്താണ്.”
അല്ലെങ്കിൽ, കൈ മടക്കിപ്പിടിച്ച് ഇടുതലയിട്ട് ഓരോ അടിയും അളന്നു മുറിച്ചുവച്ച് പതുക്കെ നടുപ്പറമ്പിലൂടെ നീങ്ങുമ്പോൾ ആരെയെങ്കിലും എതിരു മുട്ടിയാൽ പറഞ്ഞു തുടങ്ങും.
“നീയ് കേ്ട്ടോന്ന്ം, കുട്ടീ? നമ്മ പറയാമ്പഴ്‌തില്ലാത്തതാണ്. എ്ന്നാല്ം അയ് മേഷ്ടര് ചെക്കൻ എ്വ്ടന്നാ പാല് വാങ്ങ്ണ്ന്നറിയോ? അയ് തൂങ്ങിച്ചത്ത നാകുമണിന്റെ മക്ള് ലഷ്മിന്റട്ത്ത്ന്ന്. പിന്നെ, നമ്മണ്ടെ പങ്ങേലന്റെ പെ്ണ്ണിന് മാസം പത്താണ്. പങ്ങേലൻ എ്ന്നാണ് മലയ്ക്കു പോയത്? ഇന്നെയ്ക്കി മാസം പതിനൊന്നായിലേ? നമ്‌ക്കെ്ന്ത് പറയണ്ട കാരിയം!”

ഈ പറഞ്ഞുതീരുന്നതിനിടയിൽ കുപ്പുവച്ചൻ നിലത്തിരുന്നുപോകും. ഇരുന്നാൽ തല, കയ്യ്, കാല്, ഇവയത്രയും അതതിന്റെ സ്ഥാനത്തു ചെന്നു പെടുകയും ചെയ്യും.
3.1415926535
8979323846
2643383279
5028841971
6939937510
3.1415926535
8979323846
2643383279
5028841971
6939937510
പ്രകാശം
പുത്രൻ
അക്രമം
ഗ്രാമം
ശ്രമം
പ്രകാശം
പുത്രൻ
അക്രമം
ഗ്രാമം
ശ്രമം
കൂലി
കൃത്യം
സംതൃപ്തി
കുസുമം
പൂവ്
കൂലി
കൃത്യം
സംതൃപ്തി
കുസുമം
പൂവ്
ditto
off
after
final
ditto
off
after
final
പച്ച
വെള്ളം
കള്ളു്
അങ്ങാടി
കൂടെവിടെ
പച്ച
വെള്ളം
കള്ളു്
അങ്ങാടി
കൂടെവിടെ
ആണ്.1
ഉണ്ട്.2
ഇല്ല.3
X0123
ആണ്.1
ഉണ്ട്.2
ഇല്ല.3
X0123